Mar 7, 2026 08:30 AM

മദീന: (gcc.truevisionnews.com) റംസാൻ മാസത്തിലെ അവസാനത്തെ പത്തു രാത്രികളിലെ പുണ്യം പാഴാക്കരുതെന്നും നിർബന്ധമായും പ്രയോജനപ്പെടുത്തണമെന്നും വിശുദ്ധ മദീനയിലെ ഇമാം ആഹ്വാനം ചെയ്തു. വെള്ളിയാഴ്ച ജുമുഅയിൽ പ്രഭാഷണം നടത്തുകയായിരുന്നു ഇമാം ഷെയ്ഖ് ഹുസൈൻ അൽ-ഷൈഖ്.

അവസാന പത്ത് രാത്രികളിൽ ഒരു രാത്രിയാണ് ലൈലത്തുൽ ഖദ്റിന്റെ രാത്രി. ലൈലത്തുൽ ഖദ്റിന്റെ അവസരം പ്രയോജനപ്പെടുത്താൻ ശ്രമിക്കണം. ദൈവം നമുക്ക് നൽകിയ മഹത്തായ ലൈലത്തുൽ ഖദ്റിന്റെ രാത്രിയുടെ പുണ്യം കരഗതമാക്കണം. മുഹമ്മദ് നബിയുടെ മാതൃക പിന്തുടർന്ന്, റമദാനിലെ ഈ അനുഗ്രഹീത ദിവസങ്ങളിൽ ആരാധന വർധിപ്പിക്കണം.

'തീർച്ചയായും, നാം അതിനെ വിധിയുടെ രാത്രിയിൽ അവതരിപ്പിച്ചു. വിധിയുടെ രാത്രി എന്താണെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം? വിധിയുടെ രാത്രി ആയിരം മാസങ്ങളേക്കാൾ ഉത്തമമാണ്.' എന്ന സർവ്വശക്തന്റെ വാക്കുകൾ ഉദ്ധരിച്ച്, ഉദാരമതിയായ അല്ലാഹു ലൈലത്തുൽ ഖദ്‌റിന്റെ ഈ രാത്രികളെയാണ് അനുഗ്രഹിച്ചതെന്ന് തന്റെ പ്രഭാഷണനത്തിൽ ഇമാം ഷെയ്ഖ് ഹുസൈൻ അൽ-ഷൈഖ് വിശ്വാസികളെ ഉണർത്തി.

പ്രവാചകൻ മുഹമ്മദ് നബി ഈ പത്ത് ദിവസങ്ങളിൽ മറ്റ് സമയങ്ങളെ അപേക്ഷിച്ച് കൂടുതൽ പ്രാർത്ഥനകൾ നടത്തി. പ്രവാചകൻ രാത്രി മുഴുവൻ ഉണർന്നിരിക്കുകയും കുടുംബത്തെ ഉണർത്തുകയും ചെയ്തു. റംസാന്റെ അവസാന പത്ത് ദിവസങ്ങളിൽ ലൈലത്തുൽ ഖദ്‌റിന്റെ രാത്രിയെ തേടണമെന്നും അത് അവസാന പത്ത് ദിവസങ്ങളിൽ, ഒറ്റപ്പെട്ട രാത്രികളിൽ ആണെന്ന് പ്രവാചക വചനം ആവർത്തിച്ചു കൊണ്ട് ഇമാം പറഞ്ഞു.

ആയിരം മാസങ്ങൾ ആരാധന ചെയ്താൽ കിട്ടുന്ന പ്രതിഫലം ഒരൊറ്റ രാത്രികൊണ്ട് ലഭിക്കുന്ന രാത്രിയാണ് ലൈലത്തുൽ ഖദർ എന്ന് പ്രവാചക വചനം ഉരുവിട്ട് ഇമാം വിശ്വാസികളെ ഉണർത്തി.

Don't waste the virtues of the last ten days of Ramadan Imam of Medina

Next TV

Top Stories










News Roundup