മസ്‌കത്ത്: ( gcc.truevisionnews.com ) വാഹനാപകടത്തില്‍ പെട്ട മലയാളിയായ 14കാരന് 107000 ഒമാനി റിയാല്‍ (2.5 കോടി രൂപ) നഷ്ടപരിഹാരം വിധിച്ച് മസ്‌കത്ത് കോടതി. മലയാളി ബാലന്‍ 2024 മാര്‍ച്ച് 19ന് ദാര്‍സൈത്തില്‍ വച്ചാണ് അപകടത്തില്‍ പെടുന്നത്. തുടര്‍ന്ന് ഏറെ കാലം ഖൗല ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.
പഠനത്തിലും സ്പോർട്സിലും മികവ് പ്രകടിപ്പിച്ചിരുന്ന വിദ്യാര്‍ഥി ഇപ്പോഴും പൂര്‍ണ ആരോഗ്യത്തിലേക്ക് തിരിച്ചെത്തിയിട്ടില്ല. കുട്ടിക്ക് വേണ്ടി പിതാവ് നല്‍കിയ നഷ്ടപരിഹാര ഹര്‍ജി കെ ഡബ്ല്യു അഡ്വക്കേറ്റ്‌സിലെ അഡ്വ. കെ എം പ്രസാദ്, അഡ്വ. നാസര്‍ അല്‍ സിയാബി, അഡ്വ. അബ്ദുറഹ്മാന്‍ അല്‍ റവാഹി, അഡ്വ. മാഹര്‍ അല്‍ റവാഹി, അഡ്വ മുഹമ്മദ് അല്‍ വഹൈബി എന്നിവരടങ്ങിയ ലോയര്‍ ടീമാണ് കേസ് നടത്തിയത്.
കുട്ടിയുടെ പ്രായം കണക്കിലെടുത്തും അപകടത്തില്‍ പറ്റിയ പരുക്കുകളുടെയും ശസ്ത്രക്രിയകളുടെയും തീവ്രത പരിഗണിക്കുന്നതില്‍ കോടതി കാണിച്ച ജാഗ്രതയും വൈദഗ്ധ്യവും കൊണ്ടാണ് ഒമാനിലെ തന്നെ റോഡ് ട്രാഫിക്ക് അപകടങ്ങളെ തുടര്‍ന്ന് ലഭിച്ചിട്ടുള്ള നഷ്ടപരിഹാരങ്ങളില്‍ ഉയര്‍ന്ന തുകയുടെ വിധി ലഭിക്കാന്‍ ഇടയായതെന്ന് അഡ്വ. പ്രസാദ് അഭിപ്രായപ്പെട്ടു.
Malayali boy who excelled in studies and sports gets Rs 2.5 crore compensation in Muscat


































