ദുബായ്:(gcc.truevisionnews.com) ചെറിയൊരു ഇടവേളയ്ക്ക് ശേഷം യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും മഴയെത്തി. ചൊവ്വാഴ്ച വൈകിട്ടോടെ ദുബായ്, ഷാർജ, അബുദാബി, അജ്മാൻ, ഉമ്മുൽ ഖുവൈൻ എന്നീ എമിറേറ്റുകളിലാണ് വ്യത്യസ്ത തീവ്രതയിലുള്ള മഴ അനുഭവപ്പെട്ടത്. ദുബായ്-അൽ ഐൻ റോഡിൽ ശക്തമായ മഴ പെയ്തപ്പോൾ, അബുദാബിയിലെ അൽ ദഫ്ര മേഖലയിൽ ആലിപ്പഴ വർഷവുമുണ്ടായി. മോശം കാലാവസ്ഥയെത്തുടർന്ന് കാഴ്ചപരിധി കുറഞ്ഞതിനാൽ അബുദാബി പോലീസ് മക്തൂം ബിൻ റാഷിദ് റോഡിൽ വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്ററായി പുനർനിശ്ചയിച്ചു. ബുധനാഴ്ച വരെ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാസമുണ്ടായ അതിശക്തമായ മഴയെ അപേക്ഷിച്ച് ഇതിന് തീവ്രത കുറവായിരിക്കുമെങ്കിലും, വാഹനയാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
നേരത്തെ ഇൻഡിഗോയുടെ വിമാന സർവീസ് മുന്നറിയിപ്പില്ലാതെ തടസ്സപ്പെട്ടതോടെ ടിക്കറ്റ് നിരക്കുകളിൽ കുത്തനെ വർദ്ധനവുണ്ടായിരുന്നു. തുടർന്നാണ് 2025 ഡിസംബറിൽ കേന്ദ്രം ആഭ്യന്തര നിരക്കുകൾക്ക് പരിധി ഏർപ്പെടുത്തിയത്. ഈ പരിധി നീക്കിയതും ഇന്ധന വില വർദ്ധനയും വന്നതോടെ പറക്കാൻ വൻ വില നൽകേണ്ടി വരുമെന്ന് ഉറപ്പാണ്. അമിതമായതോ അന്യായമായതോ ആയ നിരക്കുകളുടെ വർദ്ധനവ് ഗൗരവമായി കാണുമെന്നും പൊതുതാൽപ്പര്യം മുൻനിർത്തി ആവശ്യമെങ്കിൽ വീണ്ടും പരിധി ഏർപ്പെടുത്തുമെന്നുമാണ് സിവിൽ ഏവിയേഷൻ മന്ത്രാലയം വ്യക്തമാക്കിയത്.
Rain again in UAE; Alert issued in various emirates






















.jpg)




.jpeg)





