മനാമ:(gcc.truevisionnews.com) ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം പ്രാവുകളെ വളർത്തുന്നതും അവയ്ക്ക് ആഹാരം നൽകുന്നതും വിമാനങ്ങളുടെ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഹിദ്ദ് പോലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഒസാമ ബഹറാണ് പൗരന്മാർക്കും താമസക്കാർക്കുമായി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്.
വിമാനത്താവളത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ഏകദേശം ആയിരത്തോളം പ്രാവുകളുണ്ടെന്നാണ് കണക്ക്. വിമാനങ്ങൾ ലാൻഡ് ചെയ്യുന്ന സമയത്തും പറന്നുയരുമ്പോഴും ഈ പക്ഷികൾ വിമാനത്തിലിടിച്ച് വലിയ അപകടങ്ങൾക്ക് കാരണമായേക്കാം. 150 അടിയിൽ താഴെ ഉയരത്തിൽ കൂട്ടമായി പറക്കുന്ന പ്രാവുകൾ വിമാനത്തിന്റെ എൻജിനുകളെ തകരാറിലാക്കാൻ സാധ്യതയുണ്ട്. ആഗോളതലത്തിൽ പക്ഷിയിടി മൂലം പ്രതിവർഷം ഏകദേശം 1.5 ബില്യൺ ഡോളറിന്റെ നഷ്ടം സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Bahrain Police warns against keeping pigeons near airport

































