https://securepubads.g.doubleclick.net/tag/js/gpt.js
adimage

adimage

#cheated | ജോലി തേടിയെത്തി, ഇടനിലക്കാരന്‍റെ ചതി; ഏഴുവർഷമായി നാടണയാൻ കഴിയാതെ കോഴിക്കോട്‌ സ്വദേശി

#cheated | ജോലി തേടിയെത്തി, ഇടനിലക്കാരന്‍റെ ചതി; ഏഴുവർഷമായി നാടണയാൻ കഴിയാതെ കോഴിക്കോട്‌ സ്വദേശി
2024-08-08T19:51:00 | By Susmitha Surendran

റിയാദ്: ( gcc.truevisionnews.com)  ഏഴുവർഷം മുമ്പ് ജോലി തേടി സൗദിയിലെത്തി ചതിയിൽപ്പെട്ട കോഴിക്കോട്‌ കോളത്തറ സ്വദേശി ബാബു നാടണയാൻ സഹായം തേടി ഇന്ത്യൻ എംബസിയെ സമീപിച്ചു.

തൊഴിൽ കരാറുകാരനും സഹപ്രവർത്തകനുമായ തമിഴ്നാട് സ്വദേശിയാണ് തന്നെ ചതിയിൽ പെടുത്തിയതെന്ന് ബാബു പരാതിയിൽ പറയുന്നു. 2017ലാണ് ബാബു നിർമാണ തൊഴിലാളിയായി റിയാദിൽ എത്തുന്നത്.

സ്പോൺസറുടെ ആളായി എയർപോർട്ടിൽ സ്വീകരിക്കാനെത്തിയത് രാജു എന്ന തമിഴ്നാട് സ്വദേശിയാണ്. അടുത്ത ദിവസം സ്പോൺസറെ കാണുകയും പാസ്പോർട്ട് അദ്ദേഹത്തിന് കൈമാറുകയും ചെയ്തു.

വൈകാതെ ഇഖാമ ലഭിക്കുകയും ചെയ്തു. ഭാഷ അറിയാത്തതിനാൽ തമിഴ്നാട് സ്വദേശിയാണ് സ്പോൺസറുമായുള്ള എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്തിരുന്നത്.

ആദ്യ ഒരു വർഷം കൃത്യമായി ശമ്പളം ലഭിച്ചു. രണ്ടാമത്തെ വർഷം ഇഖാമ പുതുക്കിയില്ല. എങ്കിലും ജോലിയും ശമ്പളവും ലഭിച്ചതിനാൽ ഇഖാമ പുതുക്കുന്ന കാര്യത്തിൽ നിർബന്ധം പിടിച്ചില്ല.

ഇഖാമ ഉടൻ പുതുക്കി കിട്ടുമെന്ന രാജുവിെൻറ വാക്കുകൾ വിശ്വസിച്ചു. രണ്ടര വർഷം കഴിഞ്ഞ് നാട്ടിൽ പോകാനൊരുങ്ങിയപ്പോഴാണ് ഇഖാമ അടിക്കാത്തത് തടസ്സമായത്.

പിന്നീട് കോവിഡ് മഹാമാരി പൊട്ടിപുറപ്പെടുകയും പൊതുവിൽ യാത്രാവിലക്ക് ഉണ്ടാവുകയും ചെയ്തു. തുടർന്ന് ഒന്നര വർഷത്തോളം ജോലി ഇല്ലാതായ ബാബുവിന് നാട്ടിൽ പോകാൻ സ്വരുപിച്ചുവച്ച സമ്പാദ്യമെല്ലാം ഇവിടെ തന്നെ ചെലവഴിക്കേണ്ടി വന്നു.

കോവിഡിന് ശേഷം ജോലിയിൽ തുടർന്നെങ്കിലും ഇഖാമയും കൃത്യമായി ശമ്പളവും ലഭിച്ചിരുന്നില്ല. ഇതിനിടയിൽ മൂത്ത മകളുടെ വിവാഹമായപ്പോൾ നാട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടു.

എന്നാൽ രാജു അതിന് കൃത്യമായ മറുപടി നൽകാതായതോടെ വാക്കുതർക്കമുണ്ടായി. സ്പോൺസറെ നേരിൽ കാണണമെന്ന് ബാബു ആവശ്യപ്പെട്ടപ്പോഴാണ് രാജു പിന്നീട് സ്പോൺസറെ ബന്ധപ്പെട്ടിട്ടില്ലെന്ന് മനസിലായത്.

വേറെ വഴിയിൽ എക്സിറ്റ് വിസ നേടിതരാമെന്നും അതിന് ഏജൻസിക്ക് 8,000 റിയാൽ കൊടുക്കണമെന്നും രാജു പറഞ്ഞു. തനിക്ക് നൽകാനുള്ള ശമ്പള കുടിശ്ശികയിൽനിന്നും എടുത്തോളാൻ ബാബു അനുവാദം നൽകി. ഇന്ത്യൻ എംബസിയെ സമീപിച്ച് എമർജൻസി പാസ്പോർട്ട് നേടുകയും എക്സിറ്റ് വിസക്കായി രാജു വഴി ഏജൻസിക്ക് നൽകുകയും ചെയ്തു.

തൊട്ടടുത്ത ദിവസം തന്നെ എക്സിറ്റ് വിസ അനുവദിച്ചു. ഒരാഴ്ചക്ക് ശേഷം രാജു വിമാന ടിക്കറ്റും പാസ്പോർട്ടും നൽകി. രാജുതന്നെ ബാബുവിനെ എയർപ്പോർട്ടിൽ എത്തിക്കുകയും ചെയ്‌തു. ലഗേജ് നടപടികൾ പൂർത്തിയാക്കി എമിഗ്രേഷനിൽ കടന്നപ്പോഴാണ് വിരലടയാളം പതിയുന്നില്ലെന്നും യാത്ര ചെയ്യാൻ പറ്റില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നത്.

തിരികെ റൂമിലെത്തിയ ബാബുവിനെ രാജു സമാധാനിപ്പിക്കുകയും വിരലടയാളം പതിയാഞ്ഞതിന്‍റെ കാരണം അന്വേഷിക്കാമെന്നും പറഞ്ഞു. വീണ്ടും ജോലിയിൽ തുടർന്നു. പല സാമൂഹിക പ്രവർത്തകരെയും സമീപിച്ച് നാട്ടിൽ പോകാൻ സഹായം തേടി. രണ്ടുവർഷം കടന്ന് പോയതല്ലാതെ ഒന്നുമുണ്ടായില്ല.

ഇതിനിടെ പൊലീസിന്‍റെ പിടിയിൽപ്പെട്ട് റിയാദിലെ നാടുകടത്തൽ കേന്ദ്രത്തിൽ അടയ്ക്കപ്പെട്ടു. അവിടെ രണ്ട് മാസം കഴിഞ്ഞു. അവിടെ നിന്നാണ് തന്റെ പേരിൽ ബുറൈദയിൽ പൊലീസ് കേസുണ്ടെന്ന വിവരം അറിയുന്നത്. റിയാദ് വിട്ട് പുറത്തുപോയിട്ടില്ലാത്ത തനിക്കെതിരെ ബുറൈദയിൽ കേസ് വന്നതിനെ കുറിച്ച് ബാബുവിന് ഒരറിവും ഉണ്ടായിരുന്നില്ല.

റിയാദ് നാടുകടത്തൽ കേന്ദ്രത്തിൽനിന്നും രണ്ട് മാസത്തിനുശേഷം ബുറൈദയിലേക്ക് മാറ്റിയ ബാബുവിനെ ഒരു മാസത്തിനുശേഷം അവിടെനിന്നും പുറത്തുവിട്ടു.

ഒരു ബന്ധുവിെൻറ സഹാത്താൽ റിയാദിൽ തിരിച്ചെത്തിയ ബാബു സഹായമഭ്യർഥിച്ച് കേളി കലാസാംസ്കാരിക വേദി ഉമ്മുൽ ഹമാം ഏരിയ ജീവകാരുണ്യ കൺവീനർ ജാഫറിനെ സമീപിക്കുകയും അദ്ദേഹം മുഖേന ഇന്ത്യൻ എംബസിയിൽ പരാതി നൽകുകയും ചെയ്‌തു.

രണ്ടുവർഷം മുമ്പ് എക്സിറ്റ് വിസക്കായി സമീപിച്ച ഏജൻസിയായിരുന്നു കേസ് നൽകിയിട്ടുള്ളതെന്ന് മനസിലായി. അതിനായി ചെലവായ 7,202 റിയാൽ നൽകാത്തതിെൻറ പേരിൽ വഞ്ചനാക്കുറ്റം ചുമത്തി ബുറൈദയിലാണ് കേസ് നൽകിയിട്ടുള്ളത്.

രാജു ഏജൻസിക്ക് പണം നൽകാതെ പാസ്പോർട്ട് വാങ്ങി തന്നെ ഏൽപിച്ചതായിരുന്നു എന്ന് ബാബു പറയുന്നു. ഭാര്യയും മൂന്ന് പെണ്മക്കളും അടങ്ങുന്ന കുടുംബത്തിെൻറ ഏക ആശ്രയമാണ് ബാബു.

മൂത്ത മകളുടെ വിവാഹം കഴിഞ്ഞു. ഒരാൾ നഴ്‌സിങ്ങിനും മറ്റൊരാൾ ഡിഗ്രിക്കും പഠിക്കുന്നു. നാട്ടിലെത്താനുള്ള നിയമകുരുക്കുകൾ നീങ്ങി എത്രയും പെട്ടെന്ന് നാടണയാനാകുമെന്ന പ്രതിക്ഷയിൽ കഴിയുകയാണ് ബാബു.

കേസ് നൽകിയ ഏജൻസിയുമായി സംസാരിച്ചിട്ടുണ്ടെന്നും പണം നൽകിയാൽ കേസ് പിൻവലിക്കാൻ തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്നും കേളി ജീവകാരുണ്യ കമ്മിറ്റി കൺവീനർ അറിയിച്ചു. കേസ് തീരുന്ന മുറക്ക് മറ്റു നടപടികൾ എംബസി വേഗത്തിലാക്കും.

Content Highlight: #kozhikode #native #didnt #reach #homeland #seven #years #after #mediator #cheated #him

Next TV

adimage
Related Stories
കുവൈറ്റിൽ സ്വന്തം വീട്ടിൽ വ്യാജമദ്യ നിർമ്മാണം; 48 കുപ്പികളുമായി ഏഷ്യൻ വംശജൻ പിടിയിൽ

Jul 22, 2026 03:52 PM

കുവൈറ്റിൽ സ്വന്തം വീട്ടിൽ വ്യാജമദ്യ നിർമ്മാണം; 48 കുപ്പികളുമായി ഏഷ്യൻ വംശജൻ പിടിയിൽ

കുവൈത്ത് സിറ്റി ബ്നെയ്ദ് അൽ ഖാറിൽ വീട്ടിൽ വ്യാജമദ്യം നിർമ്മിച്ച് 10 ദിനാറിന് വിറ്റ ഏഷ്യൻ വംശജൻ പിടിയിൽ. വാഹനത്തിൽ നിന്ന് 48 കുപ്പി മദ്യം...

Read More >>
സൗദിയിൽ നടുക്കം; രണ്ട് വീടുകളിലുണ്ടായ തീപിടിത്തത്തിൽ അമ്മയും മക്കളുമടക്കം എട്ട് പേർ വെന്തുമരിച്ചു

Jul 22, 2026 12:46 PM

സൗദിയിൽ നടുക്കം; രണ്ട് വീടുകളിലുണ്ടായ തീപിടിത്തത്തിൽ അമ്മയും മക്കളുമടക്കം എട്ട് പേർ വെന്തുമരിച്ചു

സൗദി അറേബ്യയിലെ ജിസാനിലും ഹുഫൂഫിലും ഉണ്ടായ വീട്ടുതീപിടിത്തങ്ങളിൽ അമ്മയും കുട്ടികളുമടക്കം 8 പേർ മരിച്ചു. ജിസാനിൽ പുക ശ്വസിച്ചാണ് 5 പേർ...

Read More >>
ഇനി സ്വന്തം പേയ്‌മെന്റ് ശൃംഖല...! ഡിജിറ്റൽ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി യുഎഇയുടെ 'ജയ്‌വാൻ' കാർഡുകൾ പുറത്തിറക്കി

Jul 22, 2026 12:38 PM

ഇനി സ്വന്തം പേയ്‌മെന്റ് ശൃംഖല...! ഡിജിറ്റൽ രംഗത്ത് വിപ്ലവകരമായ മാറ്റവുമായി യുഎഇയുടെ 'ജയ്‌വാൻ' കാർഡുകൾ പുറത്തിറക്കി

UAEയുടെ ദേശീയ കാർഡ് പേയ്മെന്റ് സംവിധാനമായ ജയ്‌വാൻ ഔദ്യോഗികമായി പുറത്തിറക്കി. ഷെയ്ഖ് മൻസൂറിന്റെ സാന്നിധ്യത്തിൽ പ്രഖ്യാപനം. ഡെബിറ്റ്, പ്രീപെയ്ഡ്...

Read More >>
പ്രമുഖ കായിക ക്ലബ്ബുകളുടെ പേരിൽ വൻ തട്ടിപ്പ്;  ജിദ്ദയിൽ വ്യാജ ലോഗോ പതിച്ച 3,700-ലധികം കായിക വസ്ത്രങ്ങളും നിർമാണ യൂണിറ്റുകളും പിടികൂടി

Jul 22, 2026 08:12 AM

പ്രമുഖ കായിക ക്ലബ്ബുകളുടെ പേരിൽ വൻ തട്ടിപ്പ്; ജിദ്ദയിൽ വ്യാജ ലോഗോ പതിച്ച 3,700-ലധികം കായിക വസ്ത്രങ്ങളും നിർമാണ യൂണിറ്റുകളും പിടികൂടി

ജിദ്ദയിൽ പ്രമുഖ കായിക ബ്രാൻഡുകളുടെ വ്യാജ ലോഗോ പതിച്ച വസ്ത്രങ്ങൾ പിടിച്ചെടുത്തു. അൽ ജാമിഅ, അൽ അസീസിയ മേഖലകളിൽ...

Read More >>
ദുബായിൽ സ്വർണവില കുതിച്ചുയരുന്നു; ഗ്രാം ഒന്നിന് കൂടിയത് അഞ്ച്  ദിർഹം, പുതിയ നിരക്കുകൾ അറിയാം

Jul 21, 2026 05:41 PM

ദുബായിൽ സ്വർണവില കുതിച്ചുയരുന്നു; ഗ്രാം ഒന്നിന് കൂടിയത് അഞ്ച് ദിർഹം, പുതിയ നിരക്കുകൾ അറിയാം

യുഎഇയിൽ സ്വർണവിലയിൽ ഇന്ന് 5 ദിർഹം വർധന. 24 കാരറ്റ് 488 ദിർഹം. ആഗോള വിപണിയിൽ ഗോൾഡ് ഔൺസിന് 4050 ഡോളർ. വെള്ളി വിലയും...

Read More >>
അനുമതിയില്ലാതെ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചാൽ കടുത്ത ശിക്ഷ; മുന്നറിയിപ്പുമായി ഒമാൻ

Jul 21, 2026 04:49 PM

അനുമതിയില്ലാതെ ഫോട്ടോകളും വീഡിയോകളും പങ്കുവെച്ചാൽ കടുത്ത ശിക്ഷ; മുന്നറിയിപ്പുമായി ഒമാൻ

ഒമാനിൽ അനുമതിയില്ലാതെ മറ്റുള്ളവരുടെ ഫോട്ടോ, വീഡിയോ, ശബ്ദരേഖകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചാൽ കടുത്ത ശിക്ഷ. 3 വർഷം വരെ തടവും 5000 റിയാൽ വരെ പിഴയും...

Read More >>
Top Stories










adimage
News Roundup






adimage adimage adimage