റിയാദ്: (https://gcc.truevisionnews.com/) സൗദി അറേബ്യയിൽ സീസണൽ വർക്ക് വിസയുടെ മറവിൽ നടന്ന വൻ തട്ടിപ്പിനിരയായ രണ്ട് മലപ്പുറം സ്വദേശികൾ കേളി കലാസാംസ്കാരിക വേദിയുടെ ഇടപെടലിലൂടെ സുരക്ഷിതരായി നാട്ടിലെത്തി. മലപ്പുറം സ്വദേശികളായ അബ്ദുൽ കരീം, നിസാമുദ്ദീൻ എന്നിവരാണ് കഫ്തീരിയ മേഖലയിലെ ജോലിക്കായി എത്തി ചതിക്കപ്പെട്ട ശേഷം കേളിയുടെ സഹായത്തോടെ മടങ്ങിയത്. പരമാവധി 180 ദിവസം വരെ കാലാവധിയുള്ള വിസയിൽ റിയാദിലെത്തിയ ഇവർക്ക് ആദ്യ രണ്ട് മാസം ശമ്പളവും താമസ സൗകര്യങ്ങളും ലഭിച്ചിരുന്നു.
എന്നാൽ മൂന്നാം മാസം മുതൽ ശമ്പളം മുടങ്ങുകയും ജോലിയില്ലെന്ന് അധികൃതർ അറിയിക്കുകയുമായിരുന്നു. ഇതോടെ റിയാദിൽ നിരാലംബരായ ഇവർ കേളി കലാസാംസ്കാരിക വേദിയെ സമീപിക്കുകയായിരുന്നു. സംഘടനയുടെ നിരന്തരമായ ഇടപെടലുകൾക്കൊടുവിലാണ് നിയമനടപടികൾ പൂർത്തിയാക്കി ഇവരെ നാട്ടിലെത്തിക്കാൻ സാധിച്ചത്. സീസണൽ വിസകളിൽ എത്തുന്നവർ തൊഴിൽ കരാറുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് കേളി പ്രവർത്തകർ ഓർമ്മിപ്പിച്ചു.
Keli came to the aid of the Malappuram natives who were cheated

































