പെർമിറ്റില്ലാതെ ഹജ്ജിന് മുതിർന്നാൽ കനത്ത പിഴ; നിയമലംഘകർക്ക് 20,000 റിയാൽ പിഴയും നാടുകടത്തലും

പെർമിറ്റില്ലാതെ ഹജ്ജിന് മുതിർന്നാൽ കനത്ത പിഴ; നിയമലംഘകർക്ക് 20,000 റിയാൽ പിഴയും നാടുകടത്തലും
Apr 17, 2026 09:45 AM | By Anusree vc

മക്ക: (gcc.truevisionnews.com) വരാനിരിക്കുന്ന ഹജ്ജ് സീസൺ സുരക്ഷിതവും സുഗമവുമാക്കുന്നതിന്റെ ഭാഗമായി, ഔദ്യോഗിക പെർമിറ്റില്ലാതെ തീർത്ഥാടനത്തിന് മുതിരുന്നവർക്കെതിരെ കർശനമായ ശിക്ഷാനടപടികൾ സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. നിയമലംഘകർക്ക് 20,000 റിയാൽ വരെ പിഴ ചുമത്തും. നിയമം ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും നിശ്ചിത കാലയളവിൽ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. തീർത്ഥാടകരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം, ദുൽഖഅദ് ഒന്ന് (ഏപ്രിൽ 18) മുതൽ ദുൽഹിജ്ജ 14 (മെയ് 31) വരെയുള്ള കാലയളവിൽ വിവിധതരം വിസിറ്റ് വിസകളിൽ രാജ്യത്തെത്തിയവർക്ക് മക്കയിലോ മറ്റ് പുണ്യസ്ഥലങ്ങളിലോ പ്രവേശിക്കുന്നതിനും തങ്ങുന്നതിനും കർശന വിലക്കുണ്ട്.

ഉംറ വിസയിൽ എത്തിയവർക്ക് രാജ്യത്ത് തുടരാവുന്ന അവസാന തീയതി ഏപ്രിൽ 18 ആണ്. വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവർക്കെതിരെയും ശക്തമായ നടപടികളുണ്ടാകും.

ഹജ്ജ് പെർമിറ്റില്ലാത്തവരെ സഹായിക്കുന്നവർക്കും സ്പോൺസർമാർക്കും കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. ഇത്തരക്കാർക്ക് ഒരു ലക്ഷം റിയാൽ വരെയാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്. നിയമലംഘകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് പിഴത്തുക വർദ്ധിക്കും. പെർമിറ്റില്ലാത്തവരെ മക്കയിലേക്ക് കടത്താൻ ശ്രമിക്കുന്നവർക്കും അവർക്ക് ഹോട്ടലുകളിലോ സ്വകാര്യ വസതികളിലോ താമസസൗകര്യം ഒരുക്കുന്നവർക്കും ഇതേ തുക പിഴ ലഭിക്കും. കൂടാതെ, നിയമലംഘനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടാൻ കോടതിയിൽ ആവശ്യപ്പെടുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

നിയമലംഘനം നടത്തുന്ന പ്രവാസികളെയും വിസാ കാലാവധി കഴിഞ്ഞവരെയും ഉടൻ നാടുകടത്തുകയും 10 വർഷത്തേക്ക് സൗദിയിൽ പ്രവേശിക്കുന്നതിന് നിരോധനം ഏർപ്പെടുത്തുകയും ചെയ്യും. ശിക്ഷാനടപടികൾ നേരിടുന്നവർക്ക് ഉത്തരവ് ലഭിച്ച് 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട കമ്മിറ്റിക്ക് പരാതി നൽകാവുന്നതാണ്. ഇതിൽ തൃപ്തരല്ലെങ്കിൽ 60 ദിവസത്തിനുള്ളിൽ അഡ്മിനിസ്ട്രേറ്റീവ് കോടതിയിൽ അപ്പീൽ നൽകാനും അവസരമുണ്ട്.

തീർത്ഥാടകരുടെ സുരക്ഷ മുൻനിർത്തി ഏർപ്പെടുത്തിയിട്ടുള്ള ഈ ചട്ടങ്ങൾ സ്വദേശികളും പ്രവാസികളും പൂർണ്ണമായും പാലിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക മേഖലയിലുള്ളവർ 911 എന്ന നമ്പറിൽ വിവരം അറിയിക്കണമെന്നും അധികൃതർ നിർദേശിച്ചു.

Heavy fines for performing Hajj without a permit; Violators face a fine of 20,000 riyals and deportation

Next TV

Related Stories
അനൗദ്യോഗിക പ്ലാറ്റ്‌ഫോമുകളിലൂടെ വ്യക്തിഗത വിവരങ്ങൾ പങ്കിടല്ലേ… മുന്നറിയിപ്പുമായി ദുബായ് ജിഡിആർഎഫ്എ

Apr 16, 2026 10:17 PM

അനൗദ്യോഗിക പ്ലാറ്റ്‌ഫോമുകളിലൂടെ വ്യക്തിഗത വിവരങ്ങൾ പങ്കിടല്ലേ… മുന്നറിയിപ്പുമായി ദുബായ് ജിഡിആർഎഫ്എ

അനൗദ്യോഗിക പ്ലാറ്റ്‌ഫോമുകളിലൂടെ വ്യക്തിഗത വിവരങ്ങൾ പങ്കിടല്ലേ, മുന്നറിയിപ്പുമായി ദുബായ്...

Read More >>
വടകര സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം മരിച്ചു

Apr 16, 2026 08:24 PM

വടകര സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം മരിച്ചു

വടകര സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി...

Read More >>
ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ മിന്നൽ പരിശോധന; ദോഫറിൽ അനധികൃത ഉൽപ്പന്നങ്ങൾ പിടികൂടി

Apr 16, 2026 04:13 PM

ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ മിന്നൽ പരിശോധന; ദോഫറിൽ അനധികൃത ഉൽപ്പന്നങ്ങൾ പിടികൂടി

ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ മിന്നൽ പരിശോധന; ദോഫറിൽ അനധികൃത ഉൽപ്പന്നങ്ങൾ...

Read More >>
പ്രവാസികൾക്ക് ആശ്വാസം: പാസ്‌പോർട്ട് കാലാവധിയിൽ പുതിയ ഇളവുകളുമായി കുവൈത്ത്

Apr 16, 2026 03:14 PM

പ്രവാസികൾക്ക് ആശ്വാസം: പാസ്‌പോർട്ട് കാലാവധിയിൽ പുതിയ ഇളവുകളുമായി കുവൈത്ത്

പ്രവാസികൾക്ക് ആശ്വാസം, പാസ്‌പോർട്ട് കാലാവധിയിൽ പുതിയ ഇളവുകളുമായി...

Read More >>
ഹജ്ജ് ഒരുക്കങ്ങൾ തുടങ്ങി; മക്കയിലേക്ക് പ്രവേശിക്കാൻ പെർമിറ്റ് നിർബന്ധം, അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി

Apr 16, 2026 03:03 PM

ഹജ്ജ് ഒരുക്കങ്ങൾ തുടങ്ങി; മക്കയിലേക്ക് പ്രവേശിക്കാൻ പെർമിറ്റ് നിർബന്ധം, അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി

മക്കയിലേക്ക് പ്രവേശിക്കാൻ പെർമിറ്റ് നിർബന്ധം, അപേക്ഷകൾ സ്വീകരിച്ചു...

Read More >>
ഒമാനിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

Apr 16, 2026 02:41 PM

ഒമാനിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

ഒമാനിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു ...

Read More >>
Top Stories










News Roundup