മനാമ: (gcc.truevisionnews.com) ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സുമായി (ഐആർജിസി) ചേർന്ന് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് നാല് ബഹ്‌റൈൻ പൗരന്മാരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഇവർക്ക് ഇറാനിലെ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും മന്ത്രാലയം സ്ഥിരീകരിച്ചു.
മുർത്തദ ഹുസൈൻ അവൽ (25), അഹമ്മദ് ഈസ അൽ ഹെയ്കി (34), സാറ അബ്ദുൽനബി മർഹൂൺ (36), ഇല്യാസ് സൽമാൻ മിർസ (22) എന്നിവരാണ് പിടിയിലായത്. ഇവരിൽ അഞ്ചാമത്തെ പ്രതിയായ അലി മുഹമ്മദ് ഹസൻ അൽ ഷെയ്ഖ് വിദേശത്തേക്ക് കടന്നതായാണ് വിവരം.
ഉയർന്ന നിലവാരമുള്ള ക്യാമറകൾ ഉപയോഗിച്ച് ബഹ്‌റൈനിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളുടെ ദൃശ്യങ്ങളും കൃത്യമായ ഭൗമസ്ഥാനങ്ങളും ഇവർ പകർത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞു. ഈ വിവരങ്ങൾ എൻക്രിപ്റ്റഡ് ആപ്ലിക്കേഷനുകൾ വഴി ഐആർജിസിക്ക് കൈമാറുകയായിരുന്നു. പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്നും നിയമനടപടികൾ ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
ഈ സംഭവങ്ങൾക്കിടെ ഇന്ന് രാവിലെ മുഹറഖ് ഗവർണറേറ്റിലെ ഒരു ഇന്ധന സംഭരണശാലയ്ക്ക് നേരെയും ഇറാൻ ആക്രമണം ഉണ്ടായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അധികൃതർ ഉടൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഗൾഫ് മേഖലയിലുടനീളം സുരക്ഷാ ഭീഷണികൾ വർധിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ രാജ്യത്തെ സുരക്ഷാ സംവിധാനങ്ങൾ അതീവ ജാഗ്രതയിലാണ്.
Iranian spy ring arrested in Bahrain; fifth suspect reportedly fled abroad
























.png)

.jpeg)
.jpeg)





