(gcc.truevisionnews.com)മധ്യപൂർവേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാൻ നയതന്ത്ര ചർച്ചകൾ അനിവാര്യമാണെന്ന് യുഎഇ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം വ്യക്തമാക്കി. ഇറാൻ്റെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രകോപനങ്ങളെ പ്രതിരോധിക്കാൻ രാജ്യം സജ്ജമാണെന്നും, ഇതുവരെ 755 ഡ്രോണുകളും 8 ക്രൂയിസ് മിസൈലുകളും തകർത്തതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
യുഎഇയുടെ സമാധാന ശ്രമങ്ങളെ അവഗണിച്ചാണ് ഇറാൻ ആക്രമണം നടത്തുന്നതെന്ന് കുറ്റപ്പെടുത്തിയ അധികൃതർ, ഇതിനോടകം പതിനെണ്ണായിരത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചതായും വിശദീകരിച്ചു.
അതേസമയം, മേഖലയിലെ സാഹചര്യം വിലയിരുത്താൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായി സംസാരിച്ചു.
ഖത്തറിനെതിരായ ആക്രമണങ്ങളെ അപലപിച്ച അദ്ദേഹം, അവിടത്തെ ഇന്ത്യൻ സമൂഹത്തിന് നൽകുന്ന പിന്തുണയ്ക്ക് നന്ദി അറിയിച്ചു. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ യുഎഇ, സൗദി അറേബ്യ, ഇസ്രായേൽ ഉൾപ്പെടെയുള്ള എട്ടോളം രാജ്യങ്ങളിലെ നേതാക്കളുമായി പ്രധാനമന്ത്രി ചർച്ചകൾ നടത്തിക്കഴിഞ്ഞു.
Solution needed through diplomatic talks; UAE shows restraint in the face of war

































