Jun 20, 2025 02:19 PM

റിയാദ്: (gcc.truevisionnews.com) സൗദി അറേബ്യയിൽ ജൂലൈ മുതൽ റസ്റ്റോറന്റുകളിലും കഫേകളിലും പുതിയ ഭക്ഷ്യനിയമം നടപ്പാക്കും. റസ്റ്റോറന്റുകളിലും കഫേകളിലും നിന്ന് കഴിക്കുന്ന ഭക്ഷണ വസ്തുക്കളിലെ ചേരുവകൾ എന്താണെന്ന് ഉപഭോക്താക്കൾക്ക് അറിയാനുള്ള അവസരമൊരുക്കുകയാണ് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി. ഭക്ഷണങ്ങളിൽ ചേർക്കുന്ന പദാർത്ഥങ്ങളുടെ അളവും മറ്റ് വിവരങ്ങളും ഉപഭോക്താവിന് മനസിലാക്കാൻ കഴിയും വിധം പ്രദർശിപ്പിക്കണമെന്നാണ് പുതിയ നിയമത്തിൽ പറയുന്നത്.

ഭക്ഷ്യ സുതാര്യത വർധിപ്പിക്കണം എന്നതാണ് ഒരു നിയമം. ഭക്ഷണം കഴിക്കാനെത്തുന്ന ഉപഭോക്താക്കൾക്ക് തങ്ങൾ ഓർഡർ ചെയ്യുന്ന ഭക്ഷണത്തിന്റെ മുഴുവൻ വിവരങ്ങളും മനസിലാക്കാൻ കഴിയണം. അതുവഴി ആരോഗ്യകരമായ ഭക്ഷണം തെരഞ്ഞെടുക്കാൻ ഉപഭോക്താക്കൾ പ്രാപ്തരാകുന്നു.

ഭക്ഷണത്തിലെ ഉപ്പിന്റെ അളവ്, പാനീയങ്ങളിലെ കഫീൻ അളവ്, കഴിക്കുന്ന ഭക്ഷണത്തിന്റെ കലോറി എരിച്ചുകളയാൻ ആവശ്യമായ സമയം എന്നിവ നിർബന്ധമായും രേഖപ്പെടുത്തി പ്രദർശിപ്പിക്കണം. ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കാൻ ആളുകൾക്ക് അവസരം ലഭിക്കുക, സന്തുലിതമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, കഴിക്കുന്ന ഉപ്പിെൻറയും കഫീെൻറയും അളവ് നിർണയിക്കാനും ആരോഗ്യ ശിപാർശകളുമായി താരതമ്യം ചെയ്യാനും സഹായിക്കുക എന്നിവയാണ് അതോറിറ്റി ഈ നിയമ പരിഷ്കാരത്തിലൂടെ ലക്ഷ്യമിടുന്നത്.


ലോകാരോഗ്യ സംഘടന സോഡിയം ഉപഭോഗം കുറയ്ക്കാൻ ശുപാർശ ചെയ്യുന്നുണ്ട്. മുതിർന്നവർ പ്രതിദിനം അഞ്ച് ഗ്രാമിൽ കൂടുതൽ ഉപ്പ് കഴിക്കരുത്. അതുപോലെ കഫീൻ ഉപഭോഗവും മുതിർന്ന എല്ലാ വിഭാഗമാളുകൾക്ക് പ്രതിദിനം 400 മില്ലിഗ്രാമിലും ഗർഭിണികൾക്ക് 200 മില്ലിഗ്രാമിലും കൂടരുത്.


റെസ്റ്റോറൻറകൾ, കഫേകൾ പോലുള്ള ഭക്ഷ്യ സ്ഥാപനങ്ങൾക്കും ഉപഭോക്താക്കൾക്കും അതോറിറ്റിയുടെ വെബ്‌സൈറ്റിലെ ‘ഇലക്ട്രോണിക് കഫീൻ കാൽക്കുലേറ്റർ’ ഉപയോഗിച്ച് പാനീയങ്ങളിലെ കഫീെൻറ അളവ് എളുപ്പത്തിൽ മനസിലാക്കാനാവുമെന്നും അതോറിറ്റി സൂചിപ്പിച്ചു.


New food laws Saudi Arabia from July

Next TV

Top Stories










Entertainment News





https://gcc.truevisionnews.com/.